Tuesday, March 28, 2006

നമ്മടെ മാഷ്‌

കുഞ്ഞുണ്ണിമാഷിന്റെ മരണവിവരം ഇന്നലെ വാര്‍ത്തയില്‍ കേട്ടപ്പോള്‍ എന്റെ ഓര്‍മ പോയതു ഈ ബ്ലോഗ്ഗര്‍ കമ്മ്യുണിറ്റിയിലാണ്‌. കുറേ എഴുത്തുകള്‍ കണ്ടു. അതുല്യച്ചേച്ചിയുടെ എഴുത്തു വളരെ ഹൃദ്യം.

കുഞ്ഞുണ്ണിമാഷിനെ ഞാന്‍ ആദ്യം കാണുന്നതു അദ്ദേഹം എന്റെ സ്കൂളില്‍ വന്നപ്പോളാണ്‌. 2 തവണ വന്നിട്ടുണ്ട്‌. "കുട്ടികളേ" എന്ന അദ്ദേഹത്തിന്റെ വിളിയെ വിക്രത ശബ്ദങ്ങല്‍ ഉണ്ടാക്കിയാണു കുറച്ചു മുതിര്‍ന്നവര്‍ വരവേറ്റത്‌. കുട്ടികള്‍ക്കിടയില്‍ ഇറങ്ങി നടന്ന് എല്ലാവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹം നിര്‍ത്തിയപ്പോല്‍ കുറച്ചെങ്കിലും വിഷമം തോന്നിയിരിക്കും ആ ചേട്ടന്മാര്‍ക്ക്‌.

തെങ്ങില്‍ വിളയുന്നതു തേങ്ങ
മാവില്‍ വിളയുന്നതു മാങ്ങ
അപ്പോള്‍ പ്ലാവില്‍ വിളയുന്നതു എന്തു കൊണ്ടു ചക്കയായി.

ഇല്ലാപ്പാടത്തു കാണാവിത്തു വിതക്കുംപോലെ
കാണാപ്പാടം പഠിക്കല്‍.

ഇപ്പ്പ്പോഴും മനസ്സില്‍ തങ്ങി നില്ക്കുന്നതു അദ്ദേഹത്തിന്റെ ഈ രണ്ടു വരികള്‍. ഇന്നും എനിക്ക്‌ കാണാപ്പാഠം പഠിക്കുന്നവരോട്‌ സഹതാപം മാത്രം.

രണ്ടാം തവണ വരുംബോല്‍ വളരെ ക്ഷീണിതാണദ്ദേഹം. കസേരയില്‍ ഇരുന്നു സംസാരിച്ചു. വാക്കുകള്‍ക്ക്‌ മാത്രം ക്ഷീണമില്ല. ഒരു ചെറിയ കസേരയില്‍ ചുരുങ്ങി ഇരുന്ന ആ ചെറിയ മനുഷ്യന്‍ അന്നും "പൊക്കമില്ലയ്മയാണെന്റെ പൊക്ക"മെന്നു ആര്‍ത്ത്‌ ചിരിക്കുന്ന എല്ലാവരുടെയും ഉള്ളിലിറങ്ങി തെളിയിച്ചു.

നീട്ടിവലിച്ചു വിളിച്ചു പറഞ്ഞാല്‍ പപ്പടകം
ചുരുക്കിപ്പറഞ്ഞാല്‍ പപ്പടം
വീണ്ടും ചുരുക്കിയാല്‍ പപ്പ്‌ടം
ഇലയില്‍ വെച്ചു തെല്ലമര്‍ത്തിയാല്‍ പ്പ്‌ടം.

വല്ലതും വായിക്കാതെ
നല്ലതും വായിക്കാതെ
വേണ്ടതു വായിക്കുവിന്‍.

ഒരു തലമുറയിലെ കുട്ടികളുടെ മുഴുവന്‍ സ്നേഹം അറിഞ്ഞ മാഷിന്റെ ആത്മാവിനു നിത്യശാന്തി.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home