ദര്‍ശനപരമ്പര
കാളി: അകത്താര്
ദാസന്‍: പുറത്താര്
കാ: കാളി
ദാ: ദാര്‍ശനികന്‍
കാ: എന്തിന് വന്നു
ദാ: പ്രകാശം പടര്‍ത്താന്
കാ: എന്തു പ്രകാശം
ദാ: ഇപ്പോള്‍ ബീഡിത്തുമ്പത്തിരിക്കുന്ന തീ മാത്രം. എന്റെ പ്രപിതാമഹര്‍ പ്രോമിത്യൂസിന്റെ സഖാക്കളായിരുന്നു. ആദി കാലം മുതല്‍ ഞങ്ങള്‍ പ്രകാശജീവികളാണ്
കാ: ഫാ! അമ്പലത്തില്‍ ഇരുന്നു ബീഡി വലിക്കുന്നൊ *%#@$#$% ഇറങ്ങടാ വെളിയില്
ദാ(ബീഡി കെട്ടു): കുരങ്ങന് ഗുഹക്കു വെളിയിലേക്ക് നോക്കാന്‍ സമയം ആയി
--